2014, ഡിസംബർ 21, ഞായറാഴ്ച
2014, നവംബർ 22, ശനിയാഴ്ച
2014, നവംബർ 9, ഞായറാഴ്ച
2014, നവംബർ 3, തിങ്കളാഴ്ച
2014, ഒക്ടോബർ 25, ശനിയാഴ്ച
2014, ഒക്ടോബർ 13, തിങ്കളാഴ്ച
തിരുമുഗള്‍ ബീഗത്തിലെ മുഖ്യകഥാപാത്രങ്ങള്‍ക്ക് ഹിന്ദുസ്ഥാനി സംഗീതലോത്തെ ചില പ്രശസ്ത വ്യക്തിത്വങ്ങളുമായി ഛായാസാമ്യമുണ്ട്. സിതാര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയായ റോഷനാരാബീഗം എന്ന അന്നപൂര്ണ്ണാദേവിയുടെയും ഛായയാണത്. രണ്ട് പതിറ്റാണ്ടത്തെ ദാമ്പത്യത്തിനു ശേഷമുണ്ടായ ഭര്തൃതിരസ്കാരത്തെത്തുടര്ന്ന് ഏകാന്തതയിലേക്കും സംഗീതാധ്യാപനത്തിലേക്കും യോഗിനീത്വത്തിലേക്കും പിന്‍വാങ്ങിയ അന്നപൂര്‍ണ്ണാദേവി ഒരേസമയം ദുരന്തരൂപവും ശുഭരൂപവുമായി നോവലില്‍ തെളിയുന്നു.
അദ്രികന്യ, താരാറാം, മഹാദേവ് എന്നിങ്ങനെയുള്ള പേരുകളിലാണ് ഒരു സംഗീത കുടുംബത്തിലെ അംഗങ്ങളെ അവര്‍ അവതരിപ്പിക്കുന്നത്. ജാതിയെയും മതത്തെയും രാജ്യങ്ങളെയും മറികടക്കുന്നതിനും ഏകീകരിക്കുന്നതും സംഗീതമാണെന്ന കാഴ്ചപ്പാടിലാണ് ലതാലക്ഷ്മി ഈ നോവല്‍ രചിച്ചിരിക്കുന്നത്.
ഹിന്ദുസ്ഥാനി സംഗീതം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന തിരുമുഗള്‍ബീഗം കഥവതരണത്തിലും സംഭവങ്ങളെ കോര്ത്തിണങ്ങുന്നതിലും വിജയം വരിച്ചു. പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമ കൊണ്ട് 2014ലെ ഡി സി കിഴക്കെമുറി ജന്മശതാബ്ദി സ്മാരക നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനായി ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്തതാണ്.
2014, ഒക്ടോബർ 6, തിങ്കളാഴ്ച
2014, സെപ്റ്റംബർ 20, ശനിയാഴ്ച
2014, ഓഗസ്റ്റ് 21, വ്യാഴാഴ്ച
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ്; അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍ ലതാലക്ഷമിയുടെ നോവലും
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച 'കരിക്കോട്ടക്കരി', ലതാലക്ഷ്മിയുടെ 'തിരുമുഗള്‍ബീഗം', കെ.വി.മണികണ്ഠന്റെ 'മൂന്നാമിടങ്ങള്‍, പി.ജിംഷാറിന്റെ 'ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍', ഹക്കിം ചോലയിലിന്റെ '1920 മലബാര്‍' എന്നീ കൃതികളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ കൃതികളില്‍നിന്നുള്ള ഒരു നോവലായിരിക്കും ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്കാരം നേടുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആഗസ്റ്റ് 29 ന് വൈകീട്ട് 5.30ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ഡി സി ബുക്സ് 40ാം വാര്‍ഷികാഘോഷ വേളയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ചടങ്ങില്‍ ടി. പത്മനാഭന്, ആനന്ദ്, എന്‍.എസ്. മാധവന്, സി.വി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. ഈ അഞ്ചു കൃതികളും ഡി സി ബുക്സ് പ്രസിദ്ധീകരിക്കും.
പുലയരുടെ കനാന്ദേശമെന്നു വിളിക്കപ്പെടുന്ന കരിക്കോട്ടക്കരി എന്ന വടക്കന്‍ കുടിയേറ്റഗ്രാമത്തിലെ പുലയകൃസ്ത്യന് ജീവിതകഥ പറയുന്നു 'കരിക്കോട്ടക്കരി.' ഇതിന്റെ രചയിതാവായ വിനോയ് തോമസ് വയനാട്ടില്‍ സ്കൂള്‍ അധ്യാപകനാണ്.
തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവനില്‍ കലാവിഭാഗം അധ്യക്ഷയായ ലതാലക്ഷ്മി രചിച്ച 'തിരുമുഗള്‍ബീഗം' സുപ്രസിദ്ധ സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. ലതാലക്ഷ്മിയുടെ നാലു കഥാസമാഹാരങ്ങള്‍ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
'മൂന്നാമിടങ്ങള്‍' എന്ന നോവലിന്റെ രചയിതാവായ കെ.വി.മണികണ്ഠന് ചാലക്കുടി പോട്ട സ്വദേശിയും പ്രമുഖ ഇലവേറ്റര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അവിടെ നിന്നുള്ള സാംസ്കാരിക വെബ് പോര്‍ട്ടലായ 'മൂന്നാമിട'ത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു. സമകാലിക മലയാളം വാരിക നടത്തിയ എം.പി.നാരായണപിള്ള ചെറുകഥാമത്സരത്തില്‍ മണികണ്ഠന്റെ ജലകണിക എന്ന കഥ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്വന്തം സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്ന ഒരു കവയിത്രിയുടെ ജീവിതകഥ പറയുന്ന ഈ നോവല്‍ സ്െ്രെതണമനസ്സിന്റെ വൈചിത്ര്യങ്ങളെ സുക്ഷ്മമായി ആവിഷ്കരിക്കുന്നു.
മലബാര്‍ കലാപകാലം മുതല്‍ മതമൗലികവാദം വളര്‍ന്നുവരുന്ന സമീപകാലം വരെയുള്ള ദീര്‍ഘമായൊരു കാലഘട്ടത്തിലെ ഒരു ഗ്രാമത്തിന്റെ കഥ ആവിഷ്കരിക്കുന്ന നോവലാണ് പി.ജിംഷാറിന്റെ 'ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍.' ചലച്ചിത്രപ്രവര്‍ത്തകനും കഥാകൃത്തുമായ പി.ജിംഷാര്‍ മുമ്പ് മലയാള സര്‍വ്വകലാശാലയുടെ ചെറുകഥയ്ക്കുള്ള സാഹിതി അവാര്‍ഡിന് അര്‍ഹനായിരുന്നു.
മലബാര്‍ കലാപം വിഷയമാക്കുന്ന മറ്റൊരു നോവലാണ് 1920 മലബാര്‍. ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പുള്ള കാലം മുതല്‍ മലബാര്‍ കലാപം വരെയുള്ള കാലത്തെ ഏറനാടിന്റെ ചരിത്രം ഈ നോവലില്‍ ഒരു മുസ്ലീം ബാലികയുടെ കാഴ്ചപ്പാടില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. എണ്‍പതോളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹക്കിം ചോലയില്‍ മൂന്നു ചെറുകഥാസമാഹാരങ്ങളുടെ കര്‍ത്താവുമാണ്.
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച 'കരിക്കോട്ടക്കരി', ലതാലക്ഷ്മിയുടെ 'തിരുമുഗള്‍ബീഗം', കെ.വി.മണികണ്ഠന്റെ 'മൂന്നാമിടങ്ങള്‍, പി.ജിംഷാറിന്റെ 'ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍', ഹക്കിം ചോലയിലിന്റെ '1920 മലബാര്‍' എന്നീ കൃതികളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ കൃതികളില്‍നിന്നുള്ള ഒരു നോവലായിരിക്കും ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്കാരം നേടുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആഗസ്റ്റ് 29 ന് വൈകീട്ട് 5.30ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ഡി സി ബുക്സ് 40ാം വാര്‍ഷികാഘോഷ വേളയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ചടങ്ങില്‍ ടി. പത്മനാഭന്, ആനന്ദ്, എന്‍.എസ്. മാധവന്, സി.വി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. ഈ അഞ്ചു കൃതികളും ഡി സി ബുക്സ് പ്രസിദ്ധീകരിക്കും.
പുലയരുടെ കനാന്ദേശമെന്നു വിളിക്കപ്പെടുന്ന കരിക്കോട്ടക്കരി എന്ന വടക്കന്‍ കുടിയേറ്റഗ്രാമത്തിലെ പുലയകൃസ്ത്യന് ജീവിതകഥ പറയുന്നു 'കരിക്കോട്ടക്കരി.' ഇതിന്റെ രചയിതാവായ വിനോയ് തോമസ് വയനാട്ടില്‍ സ്കൂള്‍ അധ്യാപകനാണ്.
തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവനില്‍ കലാവിഭാഗം അധ്യക്ഷയായ ലതാലക്ഷ്മി രചിച്ച 'തിരുമുഗള്‍ബീഗം' സുപ്രസിദ്ധ സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. ലതാലക്ഷ്മിയുടെ നാലു കഥാസമാഹാരങ്ങള്‍ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
'മൂന്നാമിടങ്ങള്‍' എന്ന നോവലിന്റെ രചയിതാവായ കെ.വി.മണികണ്ഠന് ചാലക്കുടി പോട്ട സ്വദേശിയും പ്രമുഖ ഇലവേറ്റര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അവിടെ നിന്നുള്ള സാംസ്കാരിക വെബ് പോര്‍ട്ടലായ 'മൂന്നാമിട'ത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു. സമകാലിക മലയാളം വാരിക നടത്തിയ എം.പി.നാരായണപിള്ള ചെറുകഥാമത്സരത്തില്‍ മണികണ്ഠന്റെ ജലകണിക എന്ന കഥ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്വന്തം സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്ന ഒരു കവയിത്രിയുടെ ജീവിതകഥ പറയുന്ന ഈ നോവല്‍ സ്െ്രെതണമനസ്സിന്റെ വൈചിത്ര്യങ്ങളെ സുക്ഷ്മമായി ആവിഷ്കരിക്കുന്നു.
മലബാര്‍ കലാപകാലം മുതല്‍ മതമൗലികവാദം വളര്‍ന്നുവരുന്ന സമീപകാലം വരെയുള്ള ദീര്‍ഘമായൊരു കാലഘട്ടത്തിലെ ഒരു ഗ്രാമത്തിന്റെ കഥ ആവിഷ്കരിക്കുന്ന നോവലാണ് പി.ജിംഷാറിന്റെ 'ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍.' ചലച്ചിത്രപ്രവര്‍ത്തകനും കഥാകൃത്തുമായ പി.ജിംഷാര്‍ മുമ്പ് മലയാള സര്‍വ്വകലാശാലയുടെ ചെറുകഥയ്ക്കുള്ള സാഹിതി അവാര്‍ഡിന് അര്‍ഹനായിരുന്നു.
മലബാര്‍ കലാപം വിഷയമാക്കുന്ന മറ്റൊരു നോവലാണ് 1920 മലബാര്‍. ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പുള്ള കാലം മുതല്‍ മലബാര്‍ കലാപം വരെയുള്ള കാലത്തെ ഏറനാടിന്റെ ചരിത്രം ഈ നോവലില്‍ ഒരു മുസ്ലീം ബാലികയുടെ കാഴ്ചപ്പാടില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. എണ്‍പതോളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹക്കിം ചോലയില്‍ മൂന്നു ചെറുകഥാസമാഹാരങ്ങളുടെ കര്‍ത്താവുമാണ്.
2014, ഓഗസ്റ്റ് 17, ഞായറാഴ്ച
2014, ജൂലൈ 17, വ്യാഴാഴ്ച
2014, ജൂൺ 16, തിങ്കളാഴ്ച
2014, മേയ് 29, വ്യാഴാഴ്ച
2014, മേയ് 27, ചൊവ്വാഴ്ച
2014, മേയ് 18, ഞായറാഴ്ച
2014, മേയ് 13, ചൊവ്വാഴ്ച
2014, മേയ് 11, ഞായറാഴ്ച
2014, മേയ് 4, ഞായറാഴ്ച
2014, ഏപ്രിൽ 21, തിങ്കളാഴ്ച
Sri. K. Sachidanandan's comment
K.SATCHIDANANDAN
Lathalakshmy is a a careful and sensitive short story writer who brings her poetic imagination to bear on her well-crafted fiction. She shows rare stylistic mastery and narrative mastery whose distinct proof lies in the brevity of her stories. She avoids verbosity and does not use even one unnecessary word which she thinks will break her fragile tales. Often she revisits legends and myths in order to bring about subtle shifts in their significance and remould their characters so that they bear the stamp of the present. Her narratives show great insight into human character and relationships. Each of her stories, as those in her outstanding collection, Silica, is a comment on the human condition, lyrical as well as philosophical. I do not find many writers of Lathalakshmy's caliber among the new generation fiction writers in Malayalam.
Lathalakshmy is a a careful and sensitive short story writer who brings her poetic imagination to bear on her well-crafted fiction. She shows rare stylistic mastery and narrative mastery whose distinct proof lies in the brevity of her stories. She avoids verbosity and does not use even one unnecessary word which she thinks will break her fragile tales. Often she revisits legends and myths in order to bring about subtle shifts in their significance and remould their characters so that they bear the stamp of the present. Her narratives show great insight into human character and relationships. Each of her stories, as those in her outstanding collection, Silica, is a comment on the human condition, lyrical as well as philosophical. I do not find many writers of Lathalakshmy's caliber among the new generation fiction writers in Malayalam.
2014, ഏപ്രിൽ 19, ശനിയാഴ്ച
2014, ഏപ്രിൽ 16, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)